MYEYE FILMS RECENT WORKS
Thursday, January 5, 2012
Wednesday, November 17, 2010
Saturday, August 14, 2010
സ്വാതന്ത്രദിനം
പേരില്‍ മാത്രം സ്വാതന്ത്രമുള്ള ഒരു സ്വാതന്ത്രദിനം കൂടി കടന്നു വരുന്നു.. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും... രാജ്യ സ്നേഹമുള്ള ആര്‍ക്കും ഇതൊരു സന്തോഷം തരുന്ന ദിനമാണ്.. സ്വാതന്ത്രത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചവരപ്പോലെ തന്നെ സ്വാതന്ത്രനന്തരം രാജ്യത്തിന് വേണ്ടി ജീവിതം ബലിയാടക്കിയ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു..
ഒരിറ്റു കണ്ണീര്‍...
ഒരിറ്റു രക്തം...
ഒരിറ്റു സ്നേഹം..
ഒരു ദിവസത്തേക്കെങ്കിലും...
മാതൃരാജ്യത്തിനായി മാറ്റി വയ്ക്കുക...
Tere paas hi main aa raha hoon
Apni baahein khol de
Zor se mujhko gale laga le
Mujhko phir voh pyaar de
Tu hi zindagi hai,tu hi meri mohabbat hai
Tere hi pairon mein jannat hai
Tu hi dil, tu jaan, maa
Maa tujhe salaam, maa tujhe salaam
Vande maataram, vande maataram
Thursday, August 12, 2010
പഥേര്‍ പാഞ്ചാലി.... (Song of the Little Road)
ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍ മാറ്റി മറിച്ച ചരിത്രത്തിന്‍റെ നാഴികക്കല്ല്.. ഭാരതത്തിന്‍റെ അഭിമാനമായ സത്യജിത് റേ എന്ന ബംഗാളി ചലച്ചിത്രകാരന്‍റെ ആദ്യ ചലച്ചിത്രം.. “ആദ്യം” എന്ന പദം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ഒരു പക്ഷെ അദ്ദേഹത്തിനായിരിക്കും.. ഭാരതത്തില്‍ ആദ്യമായി ഓസ്കാര്‍ പുരസ്കാരം തേടിയെത്തിയത് റേയ്ക്ക് വേണ്ടിയായിരുന്നു... 1992-ല്‍ സമഗ്ര സംഭാവനക്കുള്ള Life Time Achievement പുരസ്‌കാരമായിരുന്നു അത്.. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദ സഹെബ് ഫാല്‍കെ പുരസ്‌കാരം, ഭാരതരത്നം, മറ്റു രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍, ലോകത്തെ പ്രമുഖ ചലച്ചിത്രോത്സവങ്ങളുടെ പുരസ്കാരങ്ങള്‍.. ചാര്‍ളി ചാപ്ലിനു ശേഷം Oxford University –ടെ Hഒനോരരി Doctorate ലഭിക്കുന്ന ചലച്ചിത്രകാരന്‍.. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികള്‍ക്ക് ഉടമയാണ് അദേഹം... വെറും 37 ചലച്ചിത്രങ്ങളില്‍ നിന്നായി 32 ദേശിയ പുരസ്കാരങ്ങള്‍ നേടിയ മറ്റൊരാളും ഭാരതതിലില്ല... ഇതിനു മാത്രം എന്താണ് ഇദേഹം തന്‍റെ ആദ്യ ചലച്ചിത്രത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുത്തത് എന്ന് നോക്കാം...
ചലച്ചിത്രം വാണിജ്യപരമായ മാധ്യമം അല്ലാതെ ചിത്രരചനയും, ശില്പകലയും മറ്റും പോലെ കലാപരമായ ഒരു മാധ്യമം മാത്രമായി കാണുന്ന കാലഘട്ടം.... അതും വിദേശികള്‍ക്ക് മാത്രം ആധികാരികമായി ചെയ്യാന്‍ കഴിയുന്ന ഒരു കല... കഷ്ടിച്ചു സ്വാതന്ത്രം മാത്രം നേടിയ ഭാരതം... വൈദ്യുതിയും വാഹനങ്ങളും എന്താണെന്നു ജനങ്ങള്‍ അറിഞ്ഞു വരുന്ന സമയം.. നോവലുകളും കവിതകളും മറ്റു സാഹിത്യ കൃതികളും മാത്രം കണ്ടു പരിചയിച്ച രാജ്യം.. തികച്ചും പുതുമുഖങ്ങളായ അഭിനേതാക്കളും... വളരെ പിന്നോക്കം നില്‍ക്കുന്ന സാങ്കേതിക വിദ്യകളും.... ഒട്ടും പ്രവര്‍ത്തി പരിചയമില്ലാത്ത സാങ്കേതിക പ്രവര്‍ത്തകരും... പരിമിതമായ മുതല്‍ മുടക്കും... ചിത്രീകരണം നേരെ കണ്ടിട്ടില്ലാത്ത... സിനിമ കണ്ടു മാത്രം അറിവുള്ള ഒരു സംവിധായകനും.... ഇതില്‍ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുക...?? ചുരുക്കി പറഞ്ഞാല്‍ ഏകദേശം അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചലച്ചിത്രം... അതിനേക്കാള്‍ ഇരുപതു വര്ഷം പഴക്കമുള്ള ഒരു കാലഘട്ടത്തിലെ കഥ പറയുമ്പോള്‍ എന്താണ് നിങ്ങളുടെ മനസില്‍ ഓടിയെത്തുക..?? ഇപ്പോള്‍ ഏറ്റവും മികച്ചതെന്നു കരുതുന്ന ഏതു സംവിധായകനും ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഈ ചലച്ചിത്രം ചെയ്താല്‍ പോലും ഇത്രയും നല്ലൊരു സൃഷ്ടി ഉണ്ടാവില്ല എന്നു ഈ ചിത്രം കാണുന്ന ആര്‍ക്കും ബോധ്യമാവും.... ഇതാണ് ഈ സിനിമയുടെ പ്രസക്തി.. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് ഏറ്റവും പുതിയ ചലച്ചിത്രങ്ങളെക്കാല്‍ പതിന്‍ മടങ്ങ് മേലെ നില്‍ക്കുന്നു...
കൊല്‍ക്കത്തയിലെ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ച സത്യജിത് റേ കോളേജ് വിദ്യഭാസത്തിനു ശേഷം രവീന്ദ്രനാഥാ ടാഗോറിന്‍റെ ശാന്തി നികേതനില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിച്ചു.. റേയുടെ അച്ഛനും മുത്തച്ഛനും സ്വന്തമായി പ്രസ്സ് ഉണ്ടായിരുന്നു.. വലിയ എഴുത്തുകാരനായ അച്ഛന്‍ റേയുടെ ചെറുപ്പകാലത്തെ അന്തരിക്കുകയും... പ്രെസ്സ് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു... ചിത്രകല പഠനത്തിന് ശേഷം ബ്രിട്ടന്‍ ആസ്ഥാനമായ പരസ്യ കമ്പനിയില്‍ ആര്‍ട്ട് ഡയറക്ടര്‍ ആയി പത്തു വര്‍ഷത്തിലധികം ജോലി ചെയ്ത റേയ്ക്ക് സിനിമ മോഹം പണ്ട് തന്നെ ഉണ്ടായിരുന്നു... ഒരു പാട് വിദേശ ചലച്ചിത്രങ്ങള്‍ കാണുകയും അത് എങ്ങനെയാണു നിര്‍മ്മിച്ചത് എന്നു മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു... പല പ്രമുഖ നോവലുകളും ചലച്ചിത്രങ്ങളയപ്പോള്‍ ആദ്യം ആ നോവലുകള്‍ വായിക്കുകയും അതിനനുസരിച്ചു സ്വന്തമായി തിരക്കഥകള്‍ ഉണ്ടാക്കുകയും പിന്നീടു ചലച്ചിത്രങ്ങള്‍ കണ്ടു താന്‍ എഴുതിയ തിരക്കഥകളുമായി ഒത്തു നോക്കുകയും ചെയ്തിരിന്നു... ജോലിയുടെ ഭാഗമായി ലണ്ടനില്‍ പോകാന്‍ അവസരം കിട്ടിയ റേയ്ക്ക് അവിടെ വച്ച് ഒരു പാട് വിദേശ ചലച്ചിത്രങ്ങള്‍ കാണാനുള്ള അവസരം ലഭിച്ചു.. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ റേ വീണ്ടും ജോലിയില്‍ തുടരവേ.. ഫ്രഞ്ച് ചലച്ചിത്രകാരനായ ജാരെനോയ തന്‍റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലെത്തി.. തന്‍റെ പ്രിയ ചലച്ചിത്രകാരനെ കണ്ടുമുട്ടിയ റേ അദേഹത്തിന്‍റെ ചലച്ചിത്ര നിര്‍മാണം സൂക്ഷ്മമായി വീക്ഷിക്കുകയും പഠിക്കുകയും ചെയ്തു.. അത് അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്റെ വഴിതിരിവാകുകയും ചെയ്തു...
അപു ത്രയം എന്നു വിശേഷിപ്പിക്കുന്ന മൂന്ന് ചലച്ചിത്രങ്ങളില്‍ ആദ്യത്തെതാണ് പഥേര്‍ പാഞ്ചാലി... ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായുടെ നോവലുകളില്‍ നിന്നാണ് ഈ മൂന്ന് ഭാഗങ്ങളും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചതു... 1942-ല്‍ അദ്ദേഹം പഥേര്‍ പാഞ്ചാലി എന്നാ നോവല്‍ വായിക്കുകയും... പിന്നീട് അതിന്റെ സംഷിത രൂപം വായിക്കാനിട വരുകയും... അതില്‍ ആകൃഷ്ടനായ റേ 1948-ല്‍ അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തു... അതൊരു ചലച്ചിത്രമാക്കാന്‍ പല നിര്‍മാതാക്കളെയും സമീപിക്കുകയും ഒന്നും നടക്കാതെ വന്നപ്പോള്‍.... റേയും കൂട്ടുകാരും ചേര്‍ന്ന് ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു... ഭാര്യയുടെ ആഭരണങ്ങളും തന്‍റെ ഇന്‍ഷുറന്‍സ് പോളിസിയും പണയം വച്ചും... സുഹൃത്തുക്കളുടെ സഹായത്താലും 1952-ല്‍ പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചു... 16mm-ല്‍ ചിത്രീകരിച്ചു 35mm ബ്ലോ അപ്പ് ചെയ്യാനായിരുന്നു ആദ്യത്തെ അവരുടെ ശ്രമം... ആദ്യത്തെ കുറച്ച സീനുകള്‍ എടുത്തു നോക്കിയപ്പോള്‍ ചലച്ചിത്രത്തിനു സ്വാഭാവിക വേഗതെയെക്കള്‍ കൂടുതലാണ് എന്ന് മനസിലാക്കുകയും അത് ഉപേക്ഷിക്കയും ചെയ്തു... റോലെകസ് ക്യാമറയില്‍ കൊടക് ഫിലിം ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.. ചിത്രത്തിന്റെ പ്രധാന കഥാപാത്രമായ അപുവിനെ അവതരിപ്പിക്കാന്‍ ആരെയും കിട്ടാതെ കുഴങ്ങിയ റേയ്ക്ക് തൊട്ടപ്പുറത്തെ മൈതാനത്ത് സ്ഥിരമായി കളിയ്ക്കാനായീ വരുന്ന സുബീര്‍ ബാനര്‍ജി എന്നാ കുട്ടിയെ അദ്ദേഹത്തിന്‍റെ ഭാര്യയാണ് കാണിച്ചു കൊടുക്കുന്നത്.. ദുര്‍ഗയെന്ന കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന്റെതന്നെ ഒരു സുഹൃത്ത് വഴി പരിചയപെട്ട ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു. തെരഞ്ഞെടുത്തത്.. കഥയിലെ ഒരു പ്രധാന കഥാപാത്രമായ വൃദ്ധയെ പണ്ട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു വൃദ്ധയെ തന്നെ കണ്ടെത്തി.. മറ്റുള്ളവരെല്ലാം തന്നെ നടകത്തിലോ മറ്റോ അഭിനയിക്കുന്നവരായിരുന്നു... അങ്ങനെ ഒട്ടേറെ കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു 1955-ല്‍ പഥേര്‍ പാഞ്ചാലി ചലച്ചിത്രം പുറത്തിറങ്ങി.. കലാപരമായും വാണിജ്യപരമായും വന്‍ വിജയമായിരുന്നു പഥേര്‍ പാഞ്ചാലി.. ചിത്രം അന്തര്‍ ദേശിയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും പ്രമുഖരായ സംവിധായകരും പത്രങ്ങളും ചലച്ചിത്രത്തെ പ്രശംസ കൊണ്ട് മൂടി... പഥേര്‍ പാഞ്ചാലി ലോക സിനിമയില്‍ ഒരു ചരിത്ര സംഭവമായി മാറുകയും ഭാരതവും റേയും അതിന്‍റെ നെറുകയിലെത്തുകയും ചെയ്തു...
പഥേര്‍ പാഞ്ചാലി നോവലിന്‍റെ സൃഷ്ടികര്‍ത്താവായ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായുടെ ബാല്യകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് അപുവിന്‍റെ കഥാപാത്രം.. ഒരു കാവ്യാത്മകമായ നോവല്‍ ആയിരുന്നു അത്... അന്നത്തെ സാഹിത്യ സംസ്കാരത്തിന് യോജിച്ച വിധത്തിലായിരുന്നു അദ്ദേഹം അത് എഴുതിയിരുന്നത്... അത് ചലച്ചിത്രമാക്കിയപ്പോളും അതിന്‍റെ ഭംഗി ഒട്ടും ചോര്‍ന്നു പോകാതിരിക്കാന്‍ റേയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. പല പ്രധാന ഭാഗങ്ങളും നോവലില്‍ നിന്നും ചലച്ചിത്രത്തിലേക്ക് മാറ്റിയപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്... നോവലിന്‍റെ മൂന്നില്‍ ഒരു ഭാഗം കഥാപാത്രങ്ങളെയും അവരുടെ ജീവിതരീതിയും ചുറ്റുപാടും വിവരിക്കാനാണ് ഉപയോഗിച്ചിരുന്നത്... എന്നാല്‍ ചലച്ചിത്രത്തില്‍ അതൊക്കെയും കഥയോടപ്പമുള്ള ദൃശ്യങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് റേ ചെയ്തത്... നോവലില്‍ നിന്നും ചലച്ചിത്രത്തിനു കഥാപരമായ പ്രധാന മാറ്റം ദുര്‍ഗയുടെ മരണമാണ്.. കനത്ത മഴയില്‍ അപുവിനോടൊപ്പം ഓടികളിക്കുന്ന ദുര്ഗ അവിചാരിതമായി ഒരു അപകടത്തില്‍പെട്ടു മരിക്കുന്നതയാണ് നോവലില്‍.. എന്നാല്‍ മഴയില്‍ കളിച്ചു.. ന്യുമോണിയ പിടിപെട്ടാണ് ദുര്‍ഗ ചലച്ചിത്രത്തില്‍ മരിക്കുന്നത്.. ഇതിനു നോവേലില്‍ ഉള്ളതിനേക്കാള്‍ ചലച്ചിത്രത്തിനു കൂടുതല്‍ സ്വാഭാവികത കൈവരുകയും കാഴ്ചക്കാരന് കഥയിലെ സന്ദര്‍ഭങ്ങളും ദൃശ്യങ്ങളും കൂടുതല്‍ ഹൃദയഭേദകമാക്കാനും കഴിഞ്ഞു.. ചിത്രത്തിലെ എല്ലാ ദൃശ്യങ്ങളും അതിമനോഹരങ്ങളാക്കാന്‍ റേയ്ക്ക് കഴിഞ്ഞു... ഇത്രയും വര്‍ഷങ്ങള്‍ക് ശേഷവും ഇതിലെ ദൃശ്യങ്ങളും ആഖ്യാനരീതിയും ആധുനിക സിനിമകളെ പോലെ വളരെ പുതുമ നിറഞ്ഞതായി തോന്നുന്നെങ്കില്‍ അത് റേയുടെ മാത്രം കഴിവാണ്... ഒരുപാടു ചിത്രങ്ങള്‍ ചെയ്തു അനുഭവ സമ്പത്തുള്ള ഒരു മികച്ച ചലച്ചിത്രകരനെയാണ് ആദ്യ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്... ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രതേകത.. പണ്ഡിറ്റ് രവി ശങ്കറിന്‍റെ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.. ചലച്ചിത്രം അര്‍ത്ഥപൂര്‍ണ്ണമാക്കാനും കൂടുതല്‍ ഹൃദയ സ്പര്‍ശിയക്കാനും പശ്ചാത്തല സംഗീതം കൊണ്ട് കഴിഞ്ഞു... ആ കാലഘട്ടത്തെ ഭാരതത്തിന്‍റെ അവസ്ഥ യാഥാര്‍ഥ്യബോധത്തോടെ റേ ചിത്രീകരിച്ചിരിക്കുന്നു... നല്ല ചുറ്റുപാടില്‍ കൊല്‍ക്കത്ത നഗരത്തില്‍ വളര്‍ന്ന റേയ്ക്ക് ഗ്രാമാന്തരീക്ഷവും ദാരിദ്രവും എല്ലാം മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു... അപുവിന്‍റെ അമ്മ, ദുര്‍ഗ, വൃദ്ധ എന്നീ കഥാപാത്രങ്ങള്‍ വളരെ ഹൃദയ സ്പര്‍ശിയായി പ്രതിഫലിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു... വര്‍ഷങ്ങള്‍ കൊണ്ടുള്ള പല സമയത്തുള്ള ചിത്രീകരണവും, നിര്‍മ്മാണ പ്രതിസന്ധിയും, ചില അഭിനേതാക്കളുടെ പ്രതേകിച്ചു പ്രധാന കഥാപാത്രമായ അപുവിന്‍റെ പ്രകടനവും ചിത്രത്തിന്‍റെ ന്യുനതകളാണ്... തിരക്കഥ പോരായ്മയായി ചിത്രത്തിന്‍റെ ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഒരു കൊച്ചു നാടകം കഥഗതിക്ക് വിപരീതമായി നിലകൊള്ളുന്നു..
പഥേര്‍ പാഞ്ചാലി എന്നാ പേരിന്‍റെ അര്‍ഥത്തവുമായി ബന്ധപ്പെട്ടു ഒരുപാടു വിവാദങ്ങള്‍ നിലനില്‍ക്കുന്നു.. എന്‍റെ നോട്ടത്തില്‍ പഥേര്‍ പാഞ്ചാലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തെരുവിലൂടെ പാടി നടക്കുന്ന നാടോടി പാട്ട് അഥവാ ഒറ്റവാക്കില്‍ നാടോടിഗാനം എന്നാണ്.. “പാഞ്ചാലി” എന്നാല്‍ ബംഗാളിലെ ഒരു പുരാതനമായ നാടോടി ഗാനമാണ്... അതിന്‍റെ പരിഷ്കൃത രൂപമാണ് ഇപ്പോള്‍ ബംഗാളിലെ “ജത്ര” എന്ന നാടോടി ഗാനം.. അപു ത്രയത്തിലെ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചാലി അപു എന്ന കുട്ടിയുടെ കുടുംബത്തിലെ ദാരിദ്രവും ബുദ്ധിമുട്ടും കുടുംബങ്ങങ്ങളുടെ വിയോഗവുമാണ് കാണിക്കുന്നത്... ഒടുവില്‍ അപുവും കുടുംബവും കാശിയിലേക്ക് പുറപ്പെടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്... അപുവിന്റെ സ്കൂള്‍ ജീവിതവും മറ്റുമാണ് രണ്ടാം ഭാഗമായ അപരജിതോയില്‍ റേ പറയാന്‍ ശ്രമിക്കുന്നത്... അവസാന ഭാഗമായ അപൂര്‍ സന്‍സാര്‍ അപുവിന്റെ യൗവനം മുതലുള്ള ജീവിതം പ്രതികൂല സാഹചര്യങ്ങളെ മറികടന്നുകൊണ്ട് പൂര്‍ണതയിലേക്ക് കുതിക്കുന്നത് മനോഹരമായി വര്‍ണിക്കുന്നു...
ലോക പ്രശസ്തനായ ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിറ കുറസോവ സത്യജിത് റേയുടെ ചലച്ചിത്രങ്ങളെ ഇങ്ങനെ വര്‍ണിച്ചിരിക്കുന്നു... “റേയുടെ ചലച്ചിത്രങ്ങള്‍ അടിയൊഴുക്കുള്ള ഗതിയുള്ള ശാന്തമായൊഴുകുന്ന വലിയ മഹാനദി പോലെയാണ്..” അതെ അപു ത്രയം പേരുകള്‍ സൂചിപ്പിക്കും വിധം അനശ്വരമായി തന്നെ ഒഴുകുന്നു... “പഥേര്‍ പാഞ്ചാലി” ഒരു നാടോടി ഗാനം പോലെ.. “അപരാജിതോ” അപരാജിതനായി.. “അപുര്‍ സന്‍സാര്‍” എല്ലാത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം പോലെ... ഒഴുകികൊണ്ടെയിരിക്കുന്നു.. കാലഘട്ടങ്ങളെ മറികടന്നു ജനഹൃദയങ്ങളിലൂടെ...
പഥേര്‍ പാഞ്ചാലി.... (Song of the Little Road)
Subir Banerjee as Apu
Uma Dasgupta as Durga
Kanu Banerjee as Harihar, Apu and Durga's father
Karuna Banerjee as Sarbajaya, Apu and Durga's mother
Chunibala Devi as Indir Thakrun, the old aunt of Apu and Durga
Directed by Satyajit Ray
Produced by Government of West Bengal
Written by Satyajit RayBibhutibhushan Bandopadhyay (story)
Music by Ravi Shankar
Cinematography Subrata Mitra
Editing by Dulal Dutta
Release date(s) 1955
Running time 115 minutes, 122 minutes (West Bengal)
Country India
Language Bengali
Awards
Pather Panchali won multiple national and international awards:
1955 President's Gold and Silver medals (New Delhi)
1956 Cannes Film Festival - Best Human Document
1956 Cannes Film Festival - OCIC Award (Special Mention)
1956 National Film Award for Best Film (India)
1956 Edinburgh International Film Festival - Diploma of Merit
1956 Vatican Award, Rome
1956 Golden Carbao, Manila
1957 San Francisco International Film Festival - Golden Gate for Best Picture
1957 San Francisco International Film Festival - Golden Gate for Best Director
1957 Berlin International Film Festival - Selznick Golden Laurel for Best Film
1958 Vancouver International Film Festival (Canada) - Best Film
1958 Stratford Film Festival (Canada) - Critics' Award for Best Film
1959 New York Film Festival - Best Foreign Film
1959 National Board of Review Awards (New York) - Best Foreign Film
1967 Kinema Junpo Award (Tokyo) - Best Foreign Film
1969 Bodil Award (Denmark) - Best Non-European Film of the Year
Pather Panchali was also nominated for the Palme d'Or at the 1956 Cannes Film Festival.
Monday, August 2, 2010
“മതിലുകള്‍” ("Walls")
ലോക സിനിമകളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ആദ്യമായി എഴുതേണ്ട സിനിമയെ കുറിച്ച ഒരുപാടു ആലോചിച്ചു... ഒരു പക്ഷെ ആ സിനിമയെ കുറിച്ച് എഴുതാന്‍ എടുത്തതിനെക്കള്‍ കൂടുതല്‍ സമയം.. സിനിമ തെരഞ്ഞെടുക്കാന്‍ വിനിയോഗിച്ചു.. പല മികച്ച സൃഷ്ടികളും ചലച്ചിത്രകരന്മാരും മനസ്സില്‍ ഓടിയെത്തി.. സിനിമയുടെ സൃഷ്ടികര്തക്കളായ ലുമിയര്‍ ബ്രദര്‍സ് മുതല്‍ അകിറ കുറസോവ, വൂഡി അല്ലെന്‍, ബെര്‍ഗ്മാന്‍, ക്രിസ്റ്റഫ് കിസ്ലോസ്കി, സത്യജിത് റേ, മജിദ് മജിദി അങ്ങനെ ഒരുപാടു പേര്‍.. പക്ഷെ തുടങ്ങേണ്ടത് ഏതാണ് മാത്രം തീരുമാനമായില്ല.. ഒരുപാടു ആലോചനകള്‍ക്ക് ശേഷം.. ആദ്യം എഴുതേണ്ടത് മാതൃഭാഷയിലെ ഒരു ലോകോത്തര കലാസൃഷ്ടി തന്നെയാവണമെന്ന് തീരുമാനിച്ചു... അപ്പോഴും ഒരുപാടു പേരുകള്‍ എന്റെ മനസ്സില്‍ മനസിലെത്തി... ജോണ്‍ എബ്രഹാം, അരവിന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍, പദ്മരാജന്‍, ഭരതന്‍.. ഒടുവില്‍ മലയാള സിനിമ ലോക സിനിമ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഒരുപാടു സംഭാവനകള്‍ ചെയ്ത ആ മഹത് വ്യക്തിയുടെ ഒരു ചിത്രം തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു... അടൂര്‍ ഗോപാലകൃഷ്ണന്‍.. അതിലും കണ്‍ഫ്യൂഷന്‍.. അദേഹത്തിന്റെ ഏതു സിനിമയാണ് തെരഞ്ഞെടുക്കേണ്ടത്.. ഒടുവില്‍ അതും ഞാന്‍ കണ്ടെത്തി... മതിലുകള്‍... രണ്ടു അതുല്യ പ്രതിഭകള്‍ ഒരുമിച്ച് ചേര്‍ന്ന ഒരു ചരിത്ര സംഭവം എന്ന നിലയില്‍. എന്റെ ഈ എഴുത്തിന് തുടക്കം കുറിക്കാന്‍ ഇതിനെക്കാള്‍ നല്ല ഒരു ചലച്ചിത്രം ഇല്ല എന്ന് തോന്നുന്നു... ഇത് വെറുമൊരു ചലച്ചിത്ര നിരൂപണം മാത്രമായി ഒതുക്കി നിര്‍ത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല.. ചലച്ചിത്രങ്ങളെ വെറുമൊരു ദൃശ്യ-ശബ്ദ രൂപമായി മാറ്റി നിര്‍ത്താതെ.. അതിലെ എല്ലാ വശങ്ങളെ കുറിച്ചും അറിവ് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ ഇവിടെ തുടങ്ങുന്നു...
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍.. സ്വയംവരം (1972) എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയെയും ഇന്ത്യന്‍ സിനിമയും ഒരുപോലെ മാറ്റി മറിച്ചു അരങ്ങേറി.. ഭാരതത്തില്‍ പ്രതേകിച്ചു മലയാളത്തില്‍ ഒരു പുതിയ സിനിമ സംസ്കാരം ഉണ്ടാക്കി എടുക്കാന്‍ കേരളത്തില്‍ ആദ്യമായി രൂപം കൊടുത്ത ഫിലിം സൊസൈറ്റി “ചിത്രലേഖ” വഴി അദ്ദേഹത്തിന് കഴിഞ്ഞു... ഇന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെയും ചലച്ചിത്രകാരനെയും മലയാളികള്‍ക്ക് ഒഴികെ ലോകത്തിലെ മറ്റെല്ലാ ഭാഷക്കാരും, രാജ്യക്കാരും അടുത്തറിയുന്നു... ഒരുപോലെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. അതിനു ഒരുപാടു തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്.. നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ചലച്ചിത്രകരന്മാരില്‍ ഒരാള്‍.. അതിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരന്‍.. ലോകത്തേറ്റവും കൂടുതല്‍ ഫിലിം ഫെസറ്റിവലുകളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ച ചലച്ചിത്രകാരന്മാരില്‍ ഒരാള്‍.. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍.. പദ്മവിഭൂഷണും, ഡോക്ടറേറ്റും, ദാദ സഹെബ് ഫാല്‍കെ അവാര്‍ഡും മറ്റു പല അംഗീകാരന്ങ്ങളും നല്‍കി ഭാരത സര്‍ക്കാരും ഒട്ടും പിന്നിലല്ലയിരുന്നു... എണ്ണിയാലോടുങ്ങാത്ത അംഗീകാരന്ങ്ങള്‍ നേടിയ ഈ ചലച്ചിത്രകാരന്റെ ആറാമത്തെ ചലച്ചിത്രമാണ് മതിലുകള്‍...
“മതിലുകള്‍” ("Walls")
അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകത്തിനു ഇതിനെക്കാള്‍ മികച്ച സൃഷ്ടികള്‍ നല്‍കിയിട്ടുണ്ടെങ്കിലും... മതിലുകളില്‍ അദേഹം എഴുതിയ തിരക്കഥ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അതുല്യ എഴുതുകാരന്റെ... അഥവാ അദ്ദേഹം തന്നെ എഴുതിയ ജീവിത കഥയാണ്.. നോവലാണ്...
തന്‍റെതായ ഒരു ശൈലി കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.. 1940-കളില്‍ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ തടവുകാരനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍... തന്റെ ജയിലില്‍ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ പശ്‌ചാത്തലത്തില്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍... ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ബഷീര്‍ തന്നെ എഴുതിയ ‘ഭാര്‍ഗവീനിലയം’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ കൌമുദി വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ ബഷീര്‍ ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത കഥയാണ് മതിലുകള്‍...
ഒരു സാഹിത്യ കൃതി സിനമയക്കണമെന്ന അടൂരിന്റെ ഏറെ കാലത്തേ മോഹമായിരുന്നു.. പല കഥകളും നോവലുകളും തിരഞ്ഞെങ്കിലും... ചലച്ചിത്രമാക്കാന്‍ പാകത്തിന് ഒന്നും കിട്ടിയില്ല... അങ്ങനെയാണ്.. പണ്ട് വായിച്ച ബഷീറിന്റെ മതിലുകള്‍ എന്ന നോവല ചലച്ചിത്രമാക്കാന്‍ അടൂര്‍ തീരുമാനിച്ചത്... മതിലുകള്‍ സിനിമയാക്കാന്‍ മറ്റു പലരും ശ്രമിച്ചെങ്കിലും നല്ലൊരു തിരക്കഥ തയാറാക്കാന്‍ കഴിയാതെ പിന്‍വാങ്ങുകയായിരുന്നു... ബഷീറില്‍ നിന്നും അനുവാദം വാങ്ങിയ അടൂര്‍ തന്റെതായ രീതിയില്‍ അതിനു തിരക്കഥയും എഴുതി... നോവേലില്‍ നിന്നും ഒരു പാട് മാറ്റങ്ങള്‍ വരുത്തിയാണ് അടൂര്‍ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഈ ചലച്ചിത്രത്തിന്‍റെ പ്രധാന പ്രതേകതയും ഇത് തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... കാരണം ഒരു പ്രശസ്ത സാഹിത്യകാരന്‍ എഴുതിയ വളരെ പ്രശസ്തമായ ഒരു സൃഷ്ടി... അതും സ്വന്തം ജീവിതനുഭവം... അത് മറ്റൊരാള്‍ മാറ്റി എഴുതുമ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായില്ല... പ്രതേകിച്ചു അതിന്റെ ക്ലൈമാക്സ്.. ഏറെ വിവാദങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച ഭാഗം... താന്‍ എഴുതിയതിനെക്കാള്‍ നന്നായി അടൂര്‍ അത് മാറ്റി എഴുതിയപ്പോള്‍ എന്ന് ബഷീര്‍ അഭിനന്ദിക്കുകയും ചെയ്തു... മാത്രമല്ല തന്റെ “ന്‍റെ ഉപ്പുപ്പക്ക് ഒരാനണ്ടായിരുന്നു”, “പാത്തുമ്മയുടെ ആട്” എന്നീ സാഹിത്യ കൃതികള്‍ അടൂര്‍ ചലച്ചത്രമാക്കണമെന്നും ബഷീര്‍ പറഞ്ഞു.. മതിലുകള്‍ എന്ന നോവല്‍ നല്‍കുന്ന അനുഭവം വേറിട്ടതക്കാന്‍ ഈ ചലച്ചിത്രത്തിലൂടെ അടൂരിന് കഴിഞ്ഞു എന്ന് വേണം കരുതാന്‍..
രാഷ്ട്രീയ തടവുകാരനായി കൊല്ലത്തു പോലീസ് സ്റ്റേഷനില്‍ കാലങ്ങളോളം കഴിഞ്ഞ ബഷീര്‍ അവിടുത്തെ പോലീസുകാരുടെ നിര്‍ദേശപ്രകാരം നിരാഹാര സത്യഗ്രഹം കിടന്നു.. തന്നെ ചുമ്മാ തടവില്‍ വയക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി ശിക്ഷ വിധിക്കണമെന്നു ബഷീര്‍ അവശ്യപ്പെട്ടു.. അങ്ങനെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍ പെട്ടെന്ന് തന്നെ അവിടുത്തെ സഹ തടവുകരുടെയും പോലീസുകാരുടെ പ്രിയങ്കരനായി മാറി... തിരുവിതാംകൂര്‍ മഹാരാജാവിനെതിരെ ലേഖനങ്ങള്‍ എഴുതിയതിനാണ് ശിക്ഷിച്ചെതെങ്കിലും ഒരു എഴുത്തുക്കാരന്‍ എന്ന നിലയില്‍ ബഷീറിന് ജയിലിനുള്ളില്‍ പൂര്‍ണ സ്വാതന്ത്രം നല്കാന്‍ മഹാരാജാവ് നിര്‍ദേശിച്ചിരിന്നു.. അങ്ങനെ വര്‍ഷങ്ങള്‍ അവിടെ കഴിച്ചു കൂട്ടവേ.. ഭാരതം സ്വാതന്ത്രം നേടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ തടവുകാരെ ഒന്നൊന്നായി വിട്ടയക്കാന്‍ തീരുമാനമായി... എല്ലാരും പോയി.. തന്റെ ഊഴവും കാത്തിരുന്ന ബഷീറിന്റെ ഏകാന്തതയിലെക്ക്... അവിചാരിതമായി വന്നു വീഴുന്ന നാരായണിയുടെ ശബ്ദമാണ്... മതിലുകള്‍ എന്ന നോവലിനും ചലച്ചിത്രത്തിനും ആധാരം*..
മതില്കെട്ടിനു അപ്പുറത്ത് നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദം ബഷീറിന്റെ ജീവിതവും,. ജീവിത ലക്ഷ്യങ്ങളും മാറ്റിമറിക്കുന്നു... ബഷീര്‍ ആ ശബ്ദത്തെ പ്രണയിക്കാന്‍ തുടങ്ങുന്നു.. പതിയെ പതിയെ ആ ശബ്ദത്തിന്റെ ഉടമയായ നാരായണിയെയും.. നാരായണിയെ കാണാന്‍ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല... ബഷീര്‍ ഒടുവില്‍ സ്വതന്ത്രനാകുന്നു... പരസ്പരം കാണാതെ രണ്ടു പേരും വേര്‍പെട്ടു പോകുന്നെങ്കിലും നാരായണിയുടെ ശബ്ദം മാത്രം മതിയായിരുന്നു ബഷീറിന്റെ മനസില്‍ ആ പ്രണയം നിലനില്‍ക്കാന്‍... പ്രണയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ത്തെറിയുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണ് മതിലുകള്‍..
സ്വാതന്ത്രമാണ് ജീവിത ലക്‌ഷ്യം... രാജ്യം.. ജനങ്ങള്‍.. എല്ലാരും സ്വതന്ത്രമാകണം.. സ്വന്തന്ത്രമാകാന്‍ കാത്തിരിക്കുന്ന ഒരു വ്യക്തി.. സ്വാതന്ത്ര സമര സേനാനി.. എഴുത്തുകാരന്‍... അങ്ങനെ സ്വാതന്ത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരാള്‍.. സ്വാതന്ത്രം അടുത്തെത്തുമ്പോള്‍.. അതിനേക്കാള്‍ പലതും ഈ നാല് മതിലുകല്കുള്ളിലുണ്ട് എന്ന് തിരിച്ചറിയുകയും... പുറത്തു തന്നെ കാത്തിരിക്കുന്ന സ്വാതന്ത്രതെക്കള്‍ അകത്തുള്ള കെട്ടുപാടുകളുള്ള ഈ സ്നേഹമാണ് വലുതെന്നു തിരിച്ചറിയുന്ന ഒരു മനുഷ്യ മനസ്സ്... സ്വാതന്ത്രത്തിനു പുതിയ അര്‍ദ്ധതലങ്ങളാണ് ബഷീറും അടൂരും ചേര്‍ന്ന് ഈ ചലച്ചിത്രത്തിലൂടെ ആസ്വാദകര്‍ക്ക് നല്‍കുന്നത്... ഇതൊരു വേറിട്ട സൃഷ്ടിയായി മാറുന്നതും അതുകൊണ്ട് തന്നെ....
നായികയുടെ വികാരങ്ങള്‍ ശബ്ദം കൊണ്ട് മാത്രം പ്രേഷകര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ശ്രമിക്കുന്നത് അടൂരിന് ഒരു കടുത്ത വെല്ലുവിളി തന്നെയായിരുന്നു.. നായികാ കഥയുടെ ഒരു ഭാഗത്തും തന്നെ തിരശീലയ്ക്കു മുന്നിലെത്തുന്നില്ല... എന്നാല്‍ ഒരുപാടു സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ അടൂര്‍ തയ്യാറായില്ല.. മാത്രമല്ല നോവേലിലുള്ള ഒട്ടു മുക്കാല്‍ സംഭാഷങ്ങളും അടൂര്‍ ഒഴിവാക്കി... പല വലിയ സംഭാഷണങ്ങളും ഒറ്റ വാക്കിലോ... ഒരു മൂളലിലോ ഒതുക്കി... എന്നിട്ടും ആ നായിക കഥാപാത്രത്തിന്റെ വികാരങ്ങള്‍ കാണാതെ തന്നെ പ്രേഷകന്റെ മനസ്സില്‍ തൊട്ടു... അടൂരിന്റെ പ്രതിഭയെ തിരിച്ചറിയാന്‍ ഈ ഒരൊറ്റ ചലച്ചിത്രം മാത്രം മതിയാകും... പശ്‌ചാത്തലത്തില ശബ്ദം എന്ന് കേട്ടാല്‍ റസൂല്‍ പൂക്കുട്ടിയെ ഓര്മ വരുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി തിരിച്ചറിയുക... അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ പശ്‌ചാത്തലത്തില ശബ്ദത്തിനായി മാത്രം പ്രതേകം തിരക്കഥ തന്നെ അടൂര്‍ തന്റെ ചലച്ചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിന്നു...
നാരായണിയുടെ ശബ്ദം ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരാളുടെ വേണമെന്ന് അടൂര് തീരുമാനിച്ചു... അതിനായി അറുപതോളം പേരെ അടൂര്‍ ഓഡിയോ ടെസ്റ്റു നടത്തി.. പക്ഷെ ആര്‍ക്കും നാരായണിയുടെ കഥാപാത്രതിനോട് നീതി പുലര്‍ത്താനായില്ല.. ഒടുവില്‍ KPAC ലളിതയെ കൊണ്ട് ചെയ്യിക്കാന്‍ തീരുമാനിച്ചു... അതിനു അടൂര്‍ കൊടുത്ത ഉത്തരം.. “familiar good voice was better than an unfamiliar bad voice”. എന്നായിരുന്നു... കഥാപാത്രത്തിന്റെ വികാരങ്ങള്‍ സാധാരണ മലയാളീ പ്രേഷകന് മനസ്സിലാകാന്‍ ലളിതയുടെ ശബ്ദം ഒരുപാടു സഹായകം ആവുകയും ചെയ്തു... തന്റെ സ്വാഭാവികമായ പ്രകടനം കൊണ്ട് മമ്മുട്ടിയും ബഷീറിന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കി.. ബഷീറിന്‍റെ ചെറുപ്പകാലം ആയതുകൊണ്ടാണ് മമ്മുട്ടിയെപ്പോലെ കഴിവും ആകര ഭംഗിയുമുള്ള നടനു ഈ കഥാപാത്രം നല്‍കിയെന്നു അടൂര്‍ പറഞ്ഞു.. ഇതിനു ബഷീറിന്റെ മറുപടി അല്പം തമാശ കലര്‍ന്നതായിരുന്നു... പക്ഷെ മമ്മുട്ടിക്ക് തന്‍റെ ചെറുപ്പകാലത്തുള്ള അത്രയും ഭംഗി ഇല്ല എന്നായിരുന്നു... മതിലുകള്‍ മലയാള സാഹിത്യരംഗത്തും, ചലച്ചിത്രരംഗത്തും നാഴികക്കല്ലാകുകയും ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു..
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബഷീര്‍ പിന്നെ നാരായണിയെ കണ്ടതയോ മറ്റോ പിന്നെ എവിടെയും പറഞ്ഞു കേട്ടില്ല... പക്ഷെ പുറത്തിറങ്ങിയ ബഷീര്‍ നാരായണിയെ കാണാന്‍ ശ്രമിക്കുന്നതായി സങ്കല്‍പിച്ചു ഈ അടുത്തകാലത്തായി ഒരു പുതിയ തിരക്കഥയില്‍ മമ്മുട്ടി വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചു.. നമുക്ക് കാത്തിരിക്കാം നാരായണിയെ ബഷീര്‍ കണ്ടു മുട്ടുന്ന ആ നിമിഷത്തിനായി..... വിലക്കുകളില്ലാത്ത, ബന്ധനങ്ങളില്ലാത്ത ഒരു പുതിയ മതിലുകളില്ലാത്ത മതിലുകള്‍ക്കായി...
* ബഷീറിന്റെ തന്നെ “ബാല്യകാല സഖികള്‍ക്ക്” “VICTORIA” എന്ന നോവലുമായി ഉള്ള സാമ്യം പോലെ തന്നെ... മതിലുകള്‍ “DARKNESS AT NOON” എന്ന ജര്‍മ്മന്‍ നോവലുമായി വളരെയധികം സാമ്യം ഉണ്ടെങ്കിലും.. ബഷീറിന്‍റെ തനത് ശൈലി മതിലുകളെ അതില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു... പക്ഷെ അടൂരിന്റെ മതിലുകള്‍ ചലച്ചിത്രം ജര്‍മ്മന്‍ നോവേലുമായുള്ള സാമ്യം എടുത്തു കാട്ടുന്നു...
“മതിലുകള്‍” ("Walls")
Directed & Produced by Adoor Gopalakrishnan
Written by Adoor Gopalakrishnan
Vaikom Muhammad Basheer (novel)
Music by Vijay Bhaskar
Cinematography by Mankada Ravi Varma
Editing by M. Mani
Release date(s): 1989
Running time: 120 mins
Language: Malayalam
Awards
1990 Venice Film Festival (Italy)
• Won - FIPRESCI Prize - Adoor Gopalakrishnan
• Won - Unicef Award - Adoor Gopalakrishnan
1990 National Film Awards (India)
• Won - Golden Lotus Award - Best Director - Adoor Gopalakrishnan
• Won - Silver Lotus Award - Best Actor - Mammootty
• Won - Silver Lotus Award - Best Audiography
• Won - Silver Lotus Award - Best Regional Film (Malayalam) - Mathilukal - Adoor Gopalakrishnan
1990 Amiens International Film Festival (France)
• Won - OCIC Award - Adoor Gopalakrishnan
2002 Aubervilliers International Children's Film Festival (France)
• Won - Grand Prize - Adoor Gopalakrishnan
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍.. സ്വയംവരം (1972) എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയെയും ഇന്ത്യന്‍ സിനിമയും ഒരുപോലെ മാറ്റി മറിച്ചു അരങ്ങേറി.. ഭാരതത്തില്‍ പ്രതേകിച്ചു മലയാളത്തില്‍ ഒരു പുതിയ സിനിമ സംസ്കാരം ഉണ്ടാക്കി എടുക്കാന്‍ കേരളത്തില്‍ ആദ്യമായി രൂപം കൊടുത്ത ഫിലിം സൊസൈറ്റി “ചിത്രലേഖ” വഴി അദ്ദേഹത്തിന് കഴിഞ്ഞു... ഇന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെയും ചലച്ചിത്രകാരനെയും മലയാളികള്‍ക്ക് ഒഴികെ ലോകത്തിലെ മറ്റെല്ലാ ഭാഷക്കാരും, രാജ്യക്കാരും അടുത്തറിയുന്നു... ഒരുപോലെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. അതിനു ഒരുപാടു തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്.. നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ചലച്ചിത്രകരന്മാരില്‍ ഒരാള്‍.. അതിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരന്‍.. ലോകത്തേറ്റവും കൂടുതല്‍ ഫിലിം ഫെസറ്റിവലുകളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ച ചലച്ചിത്രകാരന്മാരില്‍ ഒരാള്‍.. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍.. പദ്മവിഭൂഷണും, ഡോക്ടറേറ്റും, ദാദ സഹെബ് ഫാല്‍കെ അവാര്‍ഡും മറ്റു പല അംഗീകാരന്ങ്ങളും നല്‍കി ഭാരത സര്‍ക്കാരും ഒട്ടും പിന്നിലല്ലയിരുന്നു... എണ്ണിയാലോടുങ്ങാത്ത അംഗീകാരന്ങ്ങള്‍ നേടിയ ഈ ചലച്ചിത്രകാരന്റെ ആറാമത്തെ ചലച്ചിത്രമാണ് മതിലുകള്‍...
“മതിലുകള്‍” ("Walls")
അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകത്തിനു ഇതിനെക്കാള്‍ മികച്ച സൃഷ്ടികള്‍ നല്‍കിയിട്ടുണ്ടെങ്കിലും... മതിലുകളില്‍ അദേഹം എഴുതിയ തിരക്കഥ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അതുല്യ എഴുതുകാരന്റെ... അഥവാ അദ്ദേഹം തന്നെ എഴുതിയ ജീവിത കഥയാണ്.. നോവലാണ്...
തന്‍റെതായ ഒരു ശൈലി കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.. 1940-കളില്‍ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ തടവുകാരനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍... തന്റെ ജയിലില്‍ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ പശ്‌ചാത്തലത്തില്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍... ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ബഷീര്‍ തന്നെ എഴുതിയ ‘ഭാര്‍ഗവീനിലയം’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ കൌമുദി വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ ബഷീര്‍ ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത കഥയാണ് മതിലുകള്‍...
ഒരു സാഹിത്യ കൃതി സിനമയക്കണമെന്ന അടൂരിന്റെ ഏറെ കാലത്തേ മോഹമായിരുന്നു.. പല കഥകളും നോവലുകളും തിരഞ്ഞെങ്കിലും... ചലച്ചിത്രമാക്കാന്‍ പാകത്തിന് ഒന്നും കിട്ടിയില്ല... അങ്ങനെയാണ്.. പണ്ട് വായിച്ച ബഷീറിന്റെ മതിലുകള്‍ എന്ന നോവല ചലച്ചിത്രമാക്കാന്‍ അടൂര്‍ തീരുമാനിച്ചത്... മതിലുകള്‍ സിനിമയാക്കാന്‍ മറ്റു പലരും ശ്രമിച്ചെങ്കിലും നല്ലൊരു തിരക്കഥ തയാറാക്കാന്‍ കഴിയാതെ പിന്‍വാങ്ങുകയായിരുന്നു... ബഷീറില്‍ നിന്നും അനുവാദം വാങ്ങിയ അടൂര്‍ തന്റെതായ രീതിയില്‍ അതിനു തിരക്കഥയും എഴുതി... നോവേലില്‍ നിന്നും ഒരു പാട് മാറ്റങ്ങള്‍ വരുത്തിയാണ് അടൂര്‍ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഈ ചലച്ചിത്രത്തിന്‍റെ പ്രധാന പ്രതേകതയും ഇത് തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... കാരണം ഒരു പ്രശസ്ത സാഹിത്യകാരന്‍ എഴുതിയ വളരെ പ്രശസ്തമായ ഒരു സൃഷ്ടി... അതും സ്വന്തം ജീവിതനുഭവം... അത് മറ്റൊരാള്‍ മാറ്റി എഴുതുമ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായില്ല... പ്രതേകിച്ചു അതിന്റെ ക്ലൈമാക്സ്.. ഏറെ വിവാദങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച ഭാഗം... താന്‍ എഴുതിയതിനെക്കാള്‍ നന്നായി അടൂര്‍ അത് മാറ്റി എഴുതിയപ്പോള്‍ എന്ന് ബഷീര്‍ അഭിനന്ദിക്കുകയും ചെയ്തു... മാത്രമല്ല തന്റെ “ന്‍റെ ഉപ്പുപ്പക്ക് ഒരാനണ്ടായിരുന്നു”, “പാത്തുമ്മയുടെ ആട്” എന്നീ സാഹിത്യ കൃതികള്‍ അടൂര്‍ ചലച്ചത്രമാക്കണമെന്നും ബഷീര്‍ പറഞ്ഞു.. മതിലുകള്‍ എന്ന നോവല്‍ നല്‍കുന്ന അനുഭവം വേറിട്ടതക്കാന്‍ ഈ ചലച്ചിത്രത്തിലൂടെ അടൂരിന് കഴിഞ്ഞു എന്ന് വേണം കരുതാന്‍..
രാഷ്ട്രീയ തടവുകാരനായി കൊല്ലത്തു പോലീസ് സ്റ്റേഷനില്‍ കാലങ്ങളോളം കഴിഞ്ഞ ബഷീര്‍ അവിടുത്തെ പോലീസുകാരുടെ നിര്‍ദേശപ്രകാരം നിരാഹാര സത്യഗ്രഹം കിടന്നു.. തന്നെ ചുമ്മാ തടവില്‍ വയക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി ശിക്ഷ വിധിക്കണമെന്നു ബഷീര്‍ അവശ്യപ്പെട്ടു.. അങ്ങനെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍ പെട്ടെന്ന് തന്നെ അവിടുത്തെ സഹ തടവുകരുടെയും പോലീസുകാരുടെ പ്രിയങ്കരനായി മാറി... തിരുവിതാംകൂര്‍ മഹാരാജാവിനെതിരെ ലേഖനങ്ങള്‍ എഴുതിയതിനാണ് ശിക്ഷിച്ചെതെങ്കിലും ഒരു എഴുത്തുക്കാരന്‍ എന്ന നിലയില്‍ ബഷീറിന് ജയിലിനുള്ളില്‍ പൂര്‍ണ സ്വാതന്ത്രം നല്കാന്‍ മഹാരാജാവ് നിര്‍ദേശിച്ചിരിന്നു.. അങ്ങനെ വര്‍ഷങ്ങള്‍ അവിടെ കഴിച്ചു കൂട്ടവേ.. ഭാരതം സ്വാതന്ത്രം നേടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ തടവുകാരെ ഒന്നൊന്നായി വിട്ടയക്കാന്‍ തീരുമാനമായി... എല്ലാരും പോയി.. തന്റെ ഊഴവും കാത്തിരുന്ന ബഷീറിന്റെ ഏകാന്തതയിലെക്ക്... അവിചാരിതമായി വന്നു വീഴുന്ന നാരായണിയുടെ ശബ്ദമാണ്... മതിലുകള്‍ എന്ന നോവലിനും ചലച്ചിത്രത്തിനും ആധാരം*..
മതില്കെട്ടിനു അപ്പുറത്ത് നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദം ബഷീറിന്റെ ജീവിതവും,. ജീവിത ലക്ഷ്യങ്ങളും മാറ്റിമറിക്കുന്നു... ബഷീര്‍ ആ ശബ്ദത്തെ പ്രണയിക്കാന്‍ തുടങ്ങുന്നു.. പതിയെ പതിയെ ആ ശബ്ദത്തിന്റെ ഉടമയായ നാരായണിയെയും.. നാരായണിയെ കാണാന്‍ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല... ബഷീര്‍ ഒടുവില്‍ സ്വതന്ത്രനാകുന്നു... പരസ്പരം കാണാതെ രണ്ടു പേരും വേര്‍പെട്ടു പോകുന്നെങ്കിലും നാരായണിയുടെ ശബ്ദം മാത്രം മതിയായിരുന്നു ബഷീറിന്റെ മനസില്‍ ആ പ്രണയം നിലനില്‍ക്കാന്‍... പ്രണയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ത്തെറിയുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണ് മതിലുകള്‍..
സ്വാതന്ത്രമാണ് ജീവിത ലക്‌ഷ്യം... രാജ്യം.. ജനങ്ങള്‍.. എല്ലാരും സ്വതന്ത്രമാകണം.. സ്വന്തന്ത്രമാകാന്‍ കാത്തിരിക്കുന്ന ഒരു വ്യക്തി.. സ്വാതന്ത്ര സമര സേനാനി.. എഴുത്തുകാരന്‍... അങ്ങനെ സ്വാതന്ത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരാള്‍.. സ്വാതന്ത്രം അടുത്തെത്തുമ്പോള്‍.. അതിനേക്കാള്‍ പലതും ഈ നാല് മതിലുകല്കുള്ളിലുണ്ട് എന്ന് തിരിച്ചറിയുകയും... പുറത്തു തന്നെ കാത്തിരിക്കുന്ന സ്വാതന്ത്രതെക്കള്‍ അകത്തുള്ള കെട്ടുപാടുകളുള്ള ഈ സ്നേഹമാണ് വലുതെന്നു തിരിച്ചറിയുന്ന ഒരു മനുഷ്യ മനസ്സ്... സ്വാതന്ത്രത്തിനു പുതിയ അര്‍ദ്ധതലങ്ങളാണ് ബഷീറും അടൂരും ചേര്‍ന്ന് ഈ ചലച്ചിത്രത്തിലൂടെ ആസ്വാദകര്‍ക്ക് നല്‍കുന്നത്... ഇതൊരു വേറിട്ട സൃഷ്ടിയായി മാറുന്നതും അതുകൊണ്ട് തന്നെ....
നായികയുടെ വികാരങ്ങള്‍ ശബ്ദം കൊണ്ട് മാത്രം പ്രേഷകര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ശ്രമിക്കുന്നത് അടൂരിന് ഒരു കടുത്ത വെല്ലുവിളി തന്നെയായിരുന്നു.. നായികാ കഥയുടെ ഒരു ഭാഗത്തും തന്നെ തിരശീലയ്ക്കു മുന്നിലെത്തുന്നില്ല... എന്നാല്‍ ഒരുപാടു സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ അടൂര്‍ തയ്യാറായില്ല.. മാത്രമല്ല നോവേലിലുള്ള ഒട്ടു മുക്കാല്‍ സംഭാഷങ്ങളും അടൂര്‍ ഒഴിവാക്കി... പല വലിയ സംഭാഷണങ്ങളും ഒറ്റ വാക്കിലോ... ഒരു മൂളലിലോ ഒതുക്കി... എന്നിട്ടും ആ നായിക കഥാപാത്രത്തിന്റെ വികാരങ്ങള്‍ കാണാതെ തന്നെ പ്രേഷകന്റെ മനസ്സില്‍ തൊട്ടു... അടൂരിന്റെ പ്രതിഭയെ തിരിച്ചറിയാന്‍ ഈ ഒരൊറ്റ ചലച്ചിത്രം മാത്രം മതിയാകും... പശ്‌ചാത്തലത്തില ശബ്ദം എന്ന് കേട്ടാല്‍ റസൂല്‍ പൂക്കുട്ടിയെ ഓര്മ വരുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി തിരിച്ചറിയുക... അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ പശ്‌ചാത്തലത്തില ശബ്ദത്തിനായി മാത്രം പ്രതേകം തിരക്കഥ തന്നെ അടൂര്‍ തന്റെ ചലച്ചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിന്നു...
നാരായണിയുടെ ശബ്ദം ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരാളുടെ വേണമെന്ന് അടൂര് തീരുമാനിച്ചു... അതിനായി അറുപതോളം പേരെ അടൂര്‍ ഓഡിയോ ടെസ്റ്റു നടത്തി.. പക്ഷെ ആര്‍ക്കും നാരായണിയുടെ കഥാപാത്രതിനോട് നീതി പുലര്‍ത്താനായില്ല.. ഒടുവില്‍ KPAC ലളിതയെ കൊണ്ട് ചെയ്യിക്കാന്‍ തീരുമാനിച്ചു... അതിനു അടൂര്‍ കൊടുത്ത ഉത്തരം.. “familiar good voice was better than an unfamiliar bad voice”. എന്നായിരുന്നു... കഥാപാത്രത്തിന്റെ വികാരങ്ങള്‍ സാധാരണ മലയാളീ പ്രേഷകന് മനസ്സിലാകാന്‍ ലളിതയുടെ ശബ്ദം ഒരുപാടു സഹായകം ആവുകയും ചെയ്തു... തന്റെ സ്വാഭാവികമായ പ്രകടനം കൊണ്ട് മമ്മുട്ടിയും ബഷീറിന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കി.. ബഷീറിന്‍റെ ചെറുപ്പകാലം ആയതുകൊണ്ടാണ് മമ്മുട്ടിയെപ്പോലെ കഴിവും ആകര ഭംഗിയുമുള്ള നടനു ഈ കഥാപാത്രം നല്‍കിയെന്നു അടൂര്‍ പറഞ്ഞു.. ഇതിനു ബഷീറിന്റെ മറുപടി അല്പം തമാശ കലര്‍ന്നതായിരുന്നു... പക്ഷെ മമ്മുട്ടിക്ക് തന്‍റെ ചെറുപ്പകാലത്തുള്ള അത്രയും ഭംഗി ഇല്ല എന്നായിരുന്നു... മതിലുകള്‍ മലയാള സാഹിത്യരംഗത്തും, ചലച്ചിത്രരംഗത്തും നാഴികക്കല്ലാകുകയും ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു..
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബഷീര്‍ പിന്നെ നാരായണിയെ കണ്ടതയോ മറ്റോ പിന്നെ എവിടെയും പറഞ്ഞു കേട്ടില്ല... പക്ഷെ പുറത്തിറങ്ങിയ ബഷീര്‍ നാരായണിയെ കാണാന്‍ ശ്രമിക്കുന്നതായി സങ്കല്‍പിച്ചു ഈ അടുത്തകാലത്തായി ഒരു പുതിയ തിരക്കഥയില്‍ മമ്മുട്ടി വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചു.. നമുക്ക് കാത്തിരിക്കാം നാരായണിയെ ബഷീര്‍ കണ്ടു മുട്ടുന്ന ആ നിമിഷത്തിനായി..... വിലക്കുകളില്ലാത്ത, ബന്ധനങ്ങളില്ലാത്ത ഒരു പുതിയ മതിലുകളില്ലാത്ത മതിലുകള്‍ക്കായി...
* ബഷീറിന്റെ തന്നെ “ബാല്യകാല സഖികള്‍ക്ക്” “VICTORIA” എന്ന നോവലുമായി ഉള്ള സാമ്യം പോലെ തന്നെ... മതിലുകള്‍ “DARKNESS AT NOON” എന്ന ജര്‍മ്മന്‍ നോവലുമായി വളരെയധികം സാമ്യം ഉണ്ടെങ്കിലും.. ബഷീറിന്‍റെ തനത് ശൈലി മതിലുകളെ അതില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു... പക്ഷെ അടൂരിന്റെ മതിലുകള്‍ ചലച്ചിത്രം ജര്‍മ്മന്‍ നോവേലുമായുള്ള സാമ്യം എടുത്തു കാട്ടുന്നു...
“മതിലുകള്‍” ("Walls")
Directed & Produced by Adoor Gopalakrishnan
Written by Adoor Gopalakrishnan
Vaikom Muhammad Basheer (novel)
Music by Vijay Bhaskar
Cinematography by Mankada Ravi Varma
Editing by M. Mani
Release date(s): 1989
Running time: 120 mins
Language: Malayalam
Awards
1990 Venice Film Festival (Italy)
• Won - FIPRESCI Prize - Adoor Gopalakrishnan
• Won - Unicef Award - Adoor Gopalakrishnan
1990 National Film Awards (India)
• Won - Golden Lotus Award - Best Director - Adoor Gopalakrishnan
• Won - Silver Lotus Award - Best Actor - Mammootty
• Won - Silver Lotus Award - Best Audiography
• Won - Silver Lotus Award - Best Regional Film (Malayalam) - Mathilukal - Adoor Gopalakrishnan
1990 Amiens International Film Festival (France)
• Won - OCIC Award - Adoor Gopalakrishnan
2002 Aubervilliers International Children's Film Festival (France)
• Won - Grand Prize - Adoor Gopalakrishnan
Subscribe to:
Posts (Atom)